Showing posts with label ചിത്രങ്ങള്‍. Show all posts
Showing posts with label ചിത്രങ്ങള്‍. Show all posts

Friday, November 14, 2008

ശിശുദിനചിന്തകള്‍.

ശിശുദിനചിന്തകള്‍.


കുട്ടികളേയും പൂവുകളേയും ഒരു പോലെ സ്നേഹിച്ച, ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ചാച്ചാ നെഹ്രു എന്നറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമായ നവംബര്‍ 14 എല്ലാ വര്‍ഷവും ശിശുദിനമായി ആഘോഷിക്കുന്നു.

കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സര്‍ക്കാരുകളും സന്നദ്ധസംഘടനകളും പലതും ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിനു പാവപ്പെട്ട കുട്ടികള്‍ക്ക്‌ ഇതിന്റെ ചെറിയ ഗുണം പോലും കിട്ടുന്നുണ്ടോ എന്നത്‌ പരിശോധിക്കേണ്ട വിഷയമാണ്‌.

ബാലവേലയും ബാലപീഡനവും ചൂഷണവും തുടരുമ്പോഴും ഒരു ശിശുദിനം കൂടി 'ആഘോഷ'പൂര്‍വ്വം നമ്മെ കൊഞ്ഞനം കുത്തി കടന്നുപോകുന്നു.

കുട്ടികളുടെ മാനസികവും കായികവുമായ വികസനം കുടുംബത്തില്‍നിന്നുള്ള സ്നേഹം എന്നിവ വ്യക്തിത്വവികസനത്തിനു മുഖ്യമായിരിക്കേ ഇന്നത്തെക്കാലത്ത്‌ കുട്ടികള്‍ക്കുള്ള വെല്ലുവിളി വളരെയേറെയാണ്‌. സൗകര്യങ്ങളുള്ള വീട്ടിലെ മാതാപിതാക്കള്‍ ജോലി, ധനസമ്പാദനം എന്നിവക്കായി നെട്ടോട്ടമോടുമ്പോള്‍ സമയക്കുറവുകാരണം കുട്ടികളെ വേണ്ടപോലെ ശ്രദ്ധിക്കാതെ വരുകയും ചെയ്യുന്നു. അധികമായ പഠനഭാരം, ടി.വി., കമ്പ്യൂട്ടര്‍ എന്നിവയില്‍ കൂടുതല്‍ സമയം ചിലവഴിക്കല്‍ എന്നിവ കുട്ടിയുടെ കായികക്ഷമതക്ക്‌ തടസ്സമാകുന്നു. ഔട്‌ഡോര്‍ കളിള്‍ക്ക്‌ വേണ്ടി സൗകര്യം/സമയം കണ്ടെത്താതെ കുട്ടികള്‍ വീട്ടില്‍ മാത്രം തനിച്ചുകഴിയുമ്പോള്‍ അവരുടെ മനസ്സില്‍ ഒരു ഉള്‍വലിയല്‍ ക്രമേണ രൂപപ്പെട്ടു വരുന്നില്ലേ.



(വീട്ടിനുവെളിയില്‍ കളിക്കാനിറങ്ങുമ്പോള്‍ ഇത്‌ നിര്‍ബന്ധമോ. ഗ്രൂപ്പ്‌ തിരിഞ്ഞ്‌ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധവും, ആര്‍മി-തീവ്രവാദി ഏറ്റുമുട്ടലും കളി'പരിശീലന'മായി കളിക്കുന്ന കുട്ടികള്‍. മിക്ക ആണ്‍കുട്ടികള്‍ക്കും 250-300 രൂപയുടെ ഇത്തരം കളിത്തോക്കുകള്‍ നിര്‍ബന്ധമായിരിക്കയാണ്‌. അങ്ങോട്ടും ഇങ്ങോട്ടും 'പെല്ലറ്റ്‌'തിരകള്‍ ഉതിര്‍ക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഇവര്‍ നാളെ ശരിക്കുള്ള ആയുധം കൊണ്ട്‌ അന്യോന്യം ചെറിയ കാര്യങ്ങള്‍ക്കുപോലും ഉപയോഗിക്കില്ലെന്ന് എന്താ ഉറപ്പ്‌. കാലം മാറുമ്പോള്‍ കളികളും മാറുന്നു, പക്ഷേ അത്‌ കുട്ടികളില്‍ ക്രിമിനല്‍ വാസന ഉണര്‍ത്തുന്ന തരത്തിലുള്ളതാവരുത്‌)
..


പാവപ്പെട്ട കുട്ടികളുടേ കാര്യമാണെങ്കില്‍ ഇതിലേറെ കഷ്ടമാണ്‌. മിക്ക കുട്ടികളും ചെറുപ്രായത്തില്‍ തന്നെ വിദ്യാഭ്യാസം നിര്‍ത്തേണ്ടിവരുകയും കുടുംബത്തെ സഹായിക്കാനായി ബാലവേലകളില്‍ ഏര്‍പ്പെടേണ്ടിവരുകയും ചെയ്യുന്നു. ചെറുപ്രായത്തില്‍ തന്നെ ചുമതലകള്‍ ചെറുതായെങ്കിലും ഏല്‍ക്കേണ്ടിവരുന്ന അവസ്ഥ.


തെരുവു കുട്ടികളുടേയും അനാഥകുട്ടികളുടേയും കാര്യമാണെങ്കിലോ മിക്കവരും പീഡനത്തിനും ചൂഷണത്തിനും വിധേയരാകാന്‍ വിധിക്കപ്പെട്ടവര്‍. മതിയായ പോഷകാഹാരം ലഭിക്കാത്തവര്‍. ഈ കുട്ടികള്‍ നാളെ വളരുമ്പോള്‍ വഴിതെറ്റിപ്പോയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒറ്റയടിക്ക്‌ ഇതൊന്നും മാറ്റാനാവില്ലെങ്കിലും കുറേശ്ശെയെങ്കിലും ഇതിനു കുറവു വന്നെങ്കില്‍, അതിനു ശ്രമിക്കുമെന്ന് എന്നു നമുക്ക്‌ പ്രതീക്ഷിക്കാം.
..



ഇന്ന് നാം പകര്‍ന്നു നല്‍കുന്ന ശ്രദ്ധയും സ്നേഹവും ഓരോ കുട്ടിക്കും നാളത്തെ നല്ല പൗരന്മാരാവാന്‍ സഹായകരമാവട്ടെ.


ശിശുദിനാശംസകള്‍!!

Saturday, January 26, 2008

റിപ്പബ്ലിക്ക് ദിന രുചികള്‍.

റിപ്പബ്ലിക്ക് ദിന രുചികള്‍.

ഭാരതത്തിന് 1947 ആഗസ്റ്റില്‍ സ്വാതന്ത്ര്യം കിട്ടി പിന്നേയും രണ്ടര വര്‍ഷം കഴിഞ്ഞ് 1950 ജനുവരി 26നാണ് ഭാരതത്തിന്റെ ഭരണഘടന നിലവില്‍ വരുകയും ഇന്ത്യ ഒരു പൂര്‍ണ്ണ ജനാധിപത്യരാഷ്ട്രമാവുകയും ചെയ്തത്. നമ്മുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യലഭ്ധിക്കായി പോരാടിയ നിരവധി നിസ്വാര്‍ത്ഥരായ സ്വാതന്ത്ര്യഭടന്മാര്‍ക്ക് നാം കടപ്പെട്ടിരിക്കുന്നു. അവരുടെയൊക്കെ ജീവത്യാഗം കൊണ്ട്ട് കൂടിയാണ് നാം ഇന്ന് അനുഭവിക്കുന്ന ഈ രാജ്യത്തിലെ സ്വാതന്ത്ര്യം.

ഇന്ന് ജനുവരി 26. 58 വര്‍ഷങ്ങള്‍ പിന്നിട്ട് അമ്പത്തിയൊമ്പതാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ് രാജ്യമെങ്ങും. അങ്ങിനെ ഒരു റിപ്പബ്ലിക്ക് ദിനം കൂടി കടന്നുപോകുന്നു.

പലരും പല വിധത്തില്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ത്രിവര്‍ണ്ണങ്ങള്‍ കൊണ്ടുള്ള ചില റിപ്പബ്ലിക്ക് ദിന പ്രത്യേക വിഭവങ്ങള്‍:


റിപ്പബ്ലിക്ക് ദിന കേക്ക് - നുണയാം നമുക്കീസ്വാതന്ത്ര്യത്തിന്‍ രുചിയെക്കാലവും.

ത്രിവര്‍ണ്ണനിറത്തില്‍ വേറൊരു വിഭവം.


മുത്തിക്കുടിക്കാം റിപ്പബ്ലിക്ക് ദിന ചിന്തകള്‍.


ബൂലോഗത്തും ഭൂലോകത്തുമുള്ള എല്ലാ ഭാരതീയര്‍ക്കും ഒരു നല്ല റിപ്പബ്ലിക്ക് ദിന ആശംസകള്‍ നേരുന്നു. ജയ് ഹിന്ദ്!

Saturday, January 12, 2008

സ്വാമി വിവേകാനന്ദ ജയന്തി - ദേശീയ യുവ ദിനം.

സ്വാമി വിവേകാനന്ദന്‍.

മാനവസേവയാണ് മാധവസേവ
(Service to man is service to God) എന്ന് എടുത്ത്പറഞ്ഞ മഹാന്‍. രാമകൃഷ്ണ പരമഹംസയുടെ ശിഷ്യനായ ഇദ്ദേഹമാണ് അമേരിക്കയിലെ ഷിക്കാഗോയില്‍ 1893-ല്‍ ലോകമത പാര്‍ലമെന്റില്‍ പ്രസംഗിച്ച ആദ്യ ഹൈന്ദവസന്യാസി. ഔദ്യോഗിക പ്രസംഗങ്ങളില്‍ 'ലേഡീസ് ആന്റ് ജെന്റില്‍മാന്‍' എന്ന അഭിസംബോധന മാത്രം കേട്ട് ശീലിച്ച പാശ്ചാത്യര്‍ക്ക്, പ്രത്യേകിച്ച് അമേരിക്കക്കാരെ, 'അമേരിക്കയിലെ സഹോദരീ സഹോദരന്മാരെ' എന്ന് അഭിസംബോധന ചെയ്ത് രണ്ട് മിനിറ്റ് നേരത്തോളം കൈയ്യടിനേടിയ വ്യക്തി. 1863 ജനുവരി 12ന് ജനിച്ച ഈ മഹാന്റെ ‌‌145-മത്തെ ജന്മദിനമാണ് ഇന്ന് (12/1/2008).

(പക്ഷേ മലയാളം കലണ്ടറുകളില്‍ പൌഷകൃഷ്ണ സപ്തമി തിഥി പ്രകാരമാ‍ണ് വിവേകാനന്ദജയന്തി അടയാളപ്പെടുത്തിയിരിക്കുന്നത്. പൂജ, ഭജന്‍ തുടങ്ങിയ കാര്യങ്ങള്‍ തിഥി പ്രകാ‍രം നടത്തിവരാറുണ്ടെങ്കിലും പ്രധാനമായും ജനുവരി 12നുതന്നെയാണ് ‍ രാമകൃഷ്ണ മിഷനും വിവേകാനന്ദ കേന്ദ്രയും അതിനു കീഴിലുള്ള സ്ഥാപനങ്ങളും മറ്റും ജന്മദിനം ആഘോഷിക്കുന്നത്.)

1985 മുതല്‍ കേന്ദ്രസര്‍ക്കാര്‍ സ്വാമി വിവേകാനന്ദന്റെ സംഭാവനകളെ ആദരിച്ചുകൊണ്ട് എല്ലാ വര്‍ഷവും ജനുവരി 12ന് വിവേകാനന്ദജയന്തി ദിവസം ‘ദേശീയ യുവ ദിന’മായി ആഘോഷിച്ചുവരുന്നു. വിവേകാന്ദന്ദന്റെ ആശയങ്ങലെ മുന്‍‌നിര്‍ത്തി ദേശീയോദ്‌ഗ്രദനത്തിനും രാജ്യത്തിന്റെ പുനര്‍‌നിര്‍മ്മാണത്തിനുമായാണ് ഈ ദിവസം ‘ദേശീയ യുവ ദിന’മായി ആചരിക്കുന്നത്. (മദ്ധ്യപ്രദേശില്‍ ദേശീയ യുവ ദിനത്തിന്റെ ഭാഗമായി ഇന്ന് ഒരു കോടിയോളം ജനങ്ങള്‍ സാമൂഹിക സൂര്യനമസ്കാരം നടത്തുന്നു).


രാമകൃഷ്ണമഠം, രാമകൃഷ്ണമിഷന്‍ എന്നിവ ഇദ്ദേഹം തുടങ്ങിവെച്ചതാണ്‌. പൌരസ്ത്യ വിചാരധാര പാശ്ചാത്യര്‍ക്ക് പരിചയപ്പെടുത്തിയ വ്യക്തി. 1892-ല്‍ കന്യാകുമാരിയില്‍ കടല്‍ നീന്തിക്കടന്ന് കടലിലെ പാറമുകളില്‍ മൂന്ന് ദിവസം സ്വരാജ്യത്തിന്റെ ഇന്നലെക്കും ഇന്നെയ്ക്കും നാളെക്കും വേണ്ടി ധ്യാനം നടത്തിയ മഹാന്‍. (ഈ പാറയാണ് പില്‍ക്കാലത്ത് വിവേകാനന്ദപ്പാറയായി അറിയപ്പെട്ടത്)

ഈ മഹാന്‍ തന്നെയാണ് പണ്ട് കേരളം ഒരു ഭ്രാന്താലയ’മെന്ന് വിശേഷിപ്പിച്ചത്. എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ അവസ്ഥയെ ഇങ്ങനെ വിശേഷിപ്പിച്ചിരുന്നുവെങ്കില്‍, ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന കേരളനാട്ടില്‍ ഇന്നത്തെക്കാലത്ത് അദ്ദേഹം വന്നിരുന്നുവെങ്കില്‍ നിലവിലുള്ള അവസ്ഥ കണ്ട് എന്താകും വിശേഷിപ്പിക്കുക. !!!


തന്റെ ചുരുങ്ങിയ ജീവിതകാലത്തിനുള്ളില്‍ ഭാരതത്തിനും ലോകത്തിനും തനിക്ക് ആവുന്നത്ര സംഭാവന നല്‍കിയ സ്വാമി വിവേകാനന്ദനെ അദ്ദേഹത്തിന്റെ ജന്മദിനത്തിലെങ്കിലും ഓര്‍ക്കുക. ഈ മഹാന്റെ ആശയങ്ങള്‍ ഇന്നത്തെ യുവതലമുറ ഏറെ അറിയേണ്ടതുണ്ട്. നമ്മുടെ നാടിന്റെ യുവത്വം ഒരു മുതല്‍ക്കൂട്ടാണ്. അത് വൃധാ പാഴാവാതെ മാനവതക്ക് ഉപകാരപ്രദമാകുന്നവിധത്തില്‍ പ്രയോജനപ്പെടട്ടെ.

കൂ‍ടുതലറിയാന്‍: ഇവിടെയും, ഇവിടെയും.

Wednesday, November 14, 2007

ട്രാക്ക് ബോയ്സ് - ഒരു ശിശുദിനം കൂടി.

ഇന്ന് നവംബര്‍ 14 - ശിശുദിനം. രാജ്യമെമ്പാടും ശിശുദിനം ആഘോഷിക്കുന്നു. കുട്ടികള്‍ പുത്തന്‍ ഉടുപ്പിട്ട് സ്കൂളില്‍ പോകുന്നു. കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. കുട്ടികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ പുതിയ പരിപാടികള്‍ പ്രഖ്യാപിക്കുന്നു(?). ബാലവേല നിര്‍ത്താന്‍ പരിപാടികള്‍ ഊര്‍ജ്ജിതമാക്കുന്നു(?). കുട്ടികള്‍ പലവിധത്തില്‍ ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ പ്രസംഗിക്കുന്നു(?). അങ്ങനെ ഒരു ശിശുദിനം കൂടി എന്നത്തെയും പോലെ കടന്നു പോകുന്നു.

പക്ഷേ എന്നിട്ടും 3 നേരം ഭക്ഷണം ലഭിക്കാത്ത, പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത, ചൂഷണം ചെയ്യപ്പെടുന്ന എത്ര കുട്ടികള്‍ ഈ നാട്ടില്‍.

“സലാം അണ്ണാ‍“ .

ട്രാക്ക് ബോയ്സ് - ഇത് റെയില്‍‌വേ സ്റ്റേഷനേയും തീവണ്ടികളേയും ആശ്രയിച്ച് ആഹാരവും വരുമാനവും കണ്ടെത്തുന്ന കുറച്ച് കുട്ടികള്‍. ഇവരുടെ ഭാവിയും റെയില്‍‌വേയെ ആശ്രയിച്ചുതന്നെയായിരിക്കും.

ബൈ ബൈ, റൊമ്പ നന്‍‌റി. അപ്പറം സന്ധിക്കലാം.

ഇവര്‍ക്കെന്ത് ശിശുദിനം. എന്നും ഒരുപോലത്തെ ദിനം.

ഇതാ വേറൊരു കാഴ്ച.

ഒറ്റനോട്ടത്തില്‍ അസാധാരണമായി ഒന്നും തോന്നുന്നില്ലെങ്കിലും ഒന്ന് ശ്രദ്ധിക്കൂ. ഒരു പൊതുപരിപാടിയില്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടാതെ വി.ഐ.പി. പവലിയന്റെ മുന്നിലെ പൂച്ചെട്ടികള്‍ക്കിടയില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്ന ഈ പെണ്‍‌കുട്ടികള്‍, ഇവരുടെ സമപ്രായത്തിലുള്ള മറ്റു കുട്ടികളുടെ നൃത്തപരിപാടികള്‍ ആസ്വദിക്കുകയാണ്. ഒന്നുകൂടി ശ്രദ്ധിക്കൂ, ആ കുട്ടിയുടെ കൈയ്യിലുള്ള കുപ്പിയില്‍ പാലോ ഹോര്‍ലിക്സോ ആയിരിക്കാന്‍ സാധ്യതയില്ല. പിന്നെന്താണ്? തീര്‍ച്ചയായും അതില്‍ നാടന്‍ കള്ളാണ്. ഒരു മരുന്നിട്ട്, ചോറ് പുളിപ്പിച്ചെടുക്കുന്ന (റൈസ് ബിയര്‍), കള്ളിന്റെ രുചിയും മണവും വീര്യവുമുള്ള സാധനം. ഇത് ആദിവാസികളുടെ ഇടയില്‍ വര്‍ജ്യമല്ലാത്തതുകൊണ്ട് അവര്‍ക്ക് അതില്‍ ആശ്ചര്യമില്ല.


സമ്പന്നരുടെ മക്കള്‍ക്ക് ശിശുദിനം, മറ്റുള്ളവര്‍ക്ക് ശ്ശി..ശൂ..ദിനം.

Thursday, August 30, 2007

ബാല്യകാല സ്മരണകള്‍ - നൊസ്റ്റാല്‍ജിയ

ബാല്യകാല സ്മരണകള്‍ - നൊസ്റ്റാല്‍ജിയ.

സ്കൂളിന്‌ അവധിയാകുമ്പോള്‍ പണ്ടൊക്കെ കളിക്കാന്‍ എന്തു രസം.
കൊയ്ത്തൊഴിഞ്ഞ പാടങ്ങള്‍ തന്നെ മുഖ്യ കളിസ്ഥലം. നാടന്‍ ക്രിക്കറ്റ്‌ (കൊട്ടിയും പുള്ളും), ചില്ലേറ്‌, കാല്‍പ്പന്ത്‌, ഗോലികളി, അങ്ങിനെ പലതും.

വാളന്‍പുളി എറിഞ്ഞുവീഴ്ത്തിയും പെറുക്കിവിറ്റും സിനിമക്കുള്ള വകുപ്പ്‌ സംഘടിപ്പിക്കല്‍. പുളിമരക്കൊമ്പില്‍ ഊഞ്ഞാലിട്ട്‌, ഊഞ്ഞാലാട്ടം.

വൈക്കോല്‍ കുണ്ട(കൂന)കള്‍ക്കിടയില്‍ ഒളിച്ചുകളി.
ഇടക്ക്‌ കുന്നിക്കുരു ശേഖരണം.
ഇതൊക്കെ മടുത്ത്‌ കഴിയുമ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്ന യെവന്റെ പുറത്തു കയറി ഒരു നാടുതെണ്ടല്‍.

വെയില്‌ കൊണ്ട്‌ ക്ഷീണിച്ചു കഴിയുമ്പോള്‍ പിന്നെ കുളത്തിലേക്ക്‌ എടുത്ത്‌ ചാട്ടമായി. നീന്തിതിമര്‍ക്കാന്‍ - ജലകലോല്‍സവം, ഒന്നു രണ്ടു മണിക്കൂറെങ്കിലും.





ഇതൊക്കെ പഴയ കഥ. ഇന്നോ?


ഇന്നത്തെ കാലത്ത്‌ കുട്ടികള്‍ക്ക്‌ വീഡിയോ ഗെയിം, കമ്പ്യൂട്ടര്‍, ടി.വി. ഷോകള്‍, പിന്നെ ഔട്ടിംഗ്‌ എന്നാല്‍ വീഗാലാന്‍ഡും. ന്താ പോരേ..!!


*********



(ഇത് ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം? ചില ബ്ലോഗര്‍മാര്‍ പോസ്റ്റുകളുടെ വാര്‍ഷികം ആഘോഷിക്കുന്നു. ഞാന്‍ ഒന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ എന്റെ ഈ ബ്ലോഗ്‌ 2004-ല്‍ തുടങ്ങി അനക്കമില്ലാതെ കിടന്നെങ്കിലും, മലയാളത്തില്‍ പോസ്റ്റുകള്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഒരു തിരിഞ്ഞുനോട്ടം, ബാല്യകാലത്തേക്കും ബ്ലോഗ് ബാല്യകാലത്തേക്കും.)

Wednesday, July 04, 2007

നെറ്റ്‌വര്‍ക്കിംഗ്‌.

നെറ്റ്‌വര്‍ക്കിംഗ്‌.

ഹേയ്‌.. ഇത്‌ നെറ്റ്‌വര്‍ക്ക്‌ ബിസിനസ്സ്‌ അല്ല.
ഇതാണ്‌ ശരിക്കുള്ള നെറ്റ്‌വര്‍ക്ക്‌. വല നിര്‍മ്മാണം, വയറ്റുപിഴപ്പാണേ.
ആഹാരം/ഇര തേടാനുള്ള സൂപ്പര്‍ വിദ്യ.

ഞാനാണ്‌ ഇത്‌ തുടങ്ങിവച്ചത്‌. എട്ടുകാലി അഥവാ സ്പൈഡര്‍ എന്നു നിങ്ങളെന്നെ വിളിക്കുന്നു. എന്റെ കരവിരുതുകള്‍ കണ്ട്‌ സ്പൈഡര്‍മാന്‍ എന്ന കഥാപാത്രം വരെ ഉണ്ടായി.
പിന്നീട്‌ പലരും എന്റെ ഈ വിദ്യ കണ്ടു പഠിച്ചു. മീന്‍ പിടിക്കാന്‍ മനുഷ്യരും ഈ വിദ്യ കരസ്ഥമാക്കി.
ആധുനിക യുഗത്തില്‍ ഈ വിദ്യയുടെ കണ്‍സെപ്റ്റ്‌ വെച്ച്‌, ടൈ ധരിച്ച നെറ്റ്‌വര്‍ക്ക്‌ എക്സികുട്ടീവുമാര്‍ പലരേയും 'വല'യിലാക്കി അവരുടെ ജീവിതമാര്‍ഗം കണ്ടെത്തി.
പോലീസുകാര്‍ കുറ്റവാളികളേയും കള്ളന്മാരേയും പിടിക്കാന്‍ 'വല' വിരിച്ചിട്ടുണ്ടെന്നു പറയുന്നതും എന്റെ ഈ വിദ്യ കടമെടുത്താ.. ഇര വന്നു കുടുങ്ങുമ്പോള്‍ പിന്നെ അവരെടുത്ത്‌ വേണ്ടപോലെ പെരുമാറിക്കോളും.
കാര്‍ട്ടൂണുകളിലും സിനിമയിലും സ്പൈഡറിന്റെ സാങ്കല്‍പ്പിക അവതാരമെടുത്ത സ്പൈഡര്‍മാനെ കുട്ടികള്‍ വളരെ ഇഷ്ടപ്പെട്ടു. പക്ഷേ എന്നെ നേരില്‍കണ്ടാലോ പലര്‍ക്കും പേടിയും അറപ്പും. (എന്തിന്‌ ബ്ലോഗര്‍ ശ്രീഹര്‍ഷന്‍ വരെ പേടിക്കുന്നു.) ഞാനെന്താ സുന്ദരനല്ലേ. നിങ്ങള്‍ക്കൊരു ശല്യവും ചെയ്യാത്ത ഞാനെന്താ ഇത്ര ഭീകരനോ..
ഒരു വലിയ ഈച്ചയെ വലയിലാക്കിയിട്ടുണ്ട്‌.. ഇത്‌ അകത്താക്കട്ടെ. ആദ്യം വയറുനിറക്കട്ടെ. അപ്പോള്‍ പിന്നെ കാണാം. നേരില്‍ കണ്ടാല്‍ പേടിക്കല്ലേ.


കൃഷ് krish

Tuesday, June 05, 2007

ജലകണങ്ങള്‍

ജലകണങ്ങള്‍.

കാലവര്‍ഷത്തിനുമുന്‍പുള്ള വേനല്‍മഴ പെയ്തൊഴിഞ്ഞപ്പോള്‍ കടുത്ത ചൂടില്‍ നിന്നും ഒരാശ്വാസം.
മണ്ണെല്ലാം നനഞ്ഞു കുതിര്‍ന്നു. വൃക്ഷലതാദികള്‍ക്ക്‌ ഒരു പുത്തന്‍ ഉണര്‍വും.

മഴ കഴിഞ്ഞ്‌ മാനം തെളിഞ്ഞപ്പോള്‍ വാഴയിലയില്‍ തങ്ങിയിരിക്കുന്ന മഴത്തുള്ളികള്‍ സൂര്യപ്രകാശമേറ്റ്‌ മുത്തുമണികള്‍ പോലെ തിളങ്ങുന്നു.


(ഓ.. തീറ്റക്കൊതിയന്മാര്‍ തെറ്റിദ്ധരിക്കരുതേ.. സദ്യക്ക്‌ ഉണ്ണാന്‍ ഇല ഇട്ടിരിക്കുകയല്ല)

പ്രഭാതത്തിലെ പുത്തനുണര്‍വ്‌.


ജലകണങ്ങള്‍ പൂക്കളില്‍ തങ്ങിനില്‍ക്കുമ്പോള്‍ പൂവ്‌ ഒന്നുകൂടി സുന്ദരിയായി.

അവസാന തുള്ളിയും ഇറ്റുവീഴാനായി കാത്തിരിക്കുന്നു.
(ജിറാഫിനെപ്പോലെ തോന്നിക്കും ഡാലിയാ മൊട്ടുകള്‍.)


കൃഷ്‌ krish

Tuesday, March 27, 2007

കമ്മു.. ദി മോഡല്‍.

കമ്മു.. ദി മോഡല്‍.

ഇത്‌ ഞാന്‍ കമ്മു എന്ന വളര്‍ത്തുപൂച്ച.
ഈ പോസ്‌ എങ്ങിനെയുണ്ട്‌. എന്നെയോ അതോ അടുത്തുള്ള പൂവിനെയോ നിങ്ങള്‍ക്കിഷ്ടം.


എന്നെയിഷ്ടമായെന്നോ.. എങ്കില്‍ ഞാന്‍ കുറച്ചു പോസ്‌ കൂടി ചെയ്യാം.
പിന്നെ ഞാന്‍ പാവമാ കെട്ടോ.
ഇതെപ്പടി?


ആരാ അവിടെ.. ഡോണ്ട്‌ ഡിസ്റ്റര്‍ബ്‌ മീ...


കുറുക്കന്റെ കണ്ണ്‌ കോഴിക്കൂടിനുനേരെയാ.. എന്നുവെച്ച്‌ ഞാന്‍ ആ ടൈപ്പൊന്നുമല്ല..
സ്ട്രെയിറ്റ്‌ ഫോര്‍വേഡാ..നല്ല അനുസരണശീലമാ.


ചെറിയ ഒരു മഴക്കാറുള്ളതുപോലെ തോന്നുന്നു. ചിലപ്പോള്‍ പെയ്തേക്കാം.


ഇത്‌ എത്ര നേരമായി ഞാന്‍ പോസ്‌ ചെയ്യുന്നു. വേഗം തീര്‍ക്കഡേയ്‌.


എന്നെ കഴുത്തിന്‌ പിടിച്ച്‌ മാറ്റിയാലൊന്നും ഞാന്‍ പിന്‍മാറൂല്ല..

എന്താണെന്നല്ലേ.. താഴെ നോക്കൂ.


എന്റെ കണ്‍മുന്നില്‍ വെച്ച്‌ മീന്‍കാരന്‍ ലവനെ കൈകാര്യം ചെയ്യുമ്പോള്‍ ഞാന്‍ മാറാനോ.. പിന്നേ.. അത്‌ പള്ളീല്‍ പറഞ്ഞാമതി.



ലവനെ കഷണമാക്കി വെച്ചിരിക്കുന്നതിന്റെ ബാക്കി എനിക്കല്ലേ. ഇന്നത്തേക്ക്‌ കുശാലായി.


എന്റെ കൂട്ടുകാര്‍ മണംപിടിച്ച്‌ ഇവിടെ എത്തുന്നതിനു മുന്‍പ്‌ ഉള്ളത്‌ അകത്താക്കട്ടെ.

അപ്പോള്‍ ശരി.ബൈ ബൈ .. മ്യാവൂ.


(ങാ.. എന്റെ മോഡലിങ്ങ്‌ എപ്പടി..പറയണം ട്ടോ.)


കൃഷ്‌ ‌‌krish

Thursday, March 15, 2007

പച്ചാ ... നിന്നും മഞ്ഞാ(ളം) വരെ.

പച്ചാ ... നിന്നും മഞ്ഞാ(ളം) വരെ.


പച്ചയില. മഴത്തുള്ളികള്‍ എന്നില്‍ വീണുകിടക്കുന്നത്‌ കാണാന്‍ എന്തു ഭംഗി അല്ലേ.

കാലം മാറി.. കാലാവസ്ഥ വാറി..
പണ്ട്‌ പച്ചയായിരുന്ന ഞാന്‍ നിറം മാറി മഞ്ഞയായി.
(പഴുത്തില വീഴുന്നത്‌ കണ്ട്‌ ചിരിക്കാന്‍ ഒരു പച്ചയില പോലുമില്ല)


എന്നെ പച്ചയായിട്ടല്ല,
മഞ്ഞനിറത്തില്‍ കിട്ടാനാണ്‌ ഏവരും കൊതിക്കുന്നത്‌.

Saturday, September 02, 2006

ഓണാശംസകള്‍



ഓണസദ്യ








ഓണപൂക്കളം







പാലക്കാടന്‍ വയലേലകള്‍