Wednesday, November 04, 2009

വന്ദേ മാതരം

വന്ദേ മാതരം.

വന്ദേ മാതരം വന്ദേ മാതരം

സുജലാം സുഫലാം മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം

ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം.
...

ഓ.. ഭാരതമാതാവേ, നിന്നെ വന്ദിക്കുന്നു.

ജയ് ഹിന്ദ്!!


Tuesday, June 30, 2009

തീക്കുറുക്കന്‍ 3.5 ഇന്ന് ഇറങ്ങുന്നു.

തീക്കുറുക്കന്‍ 3.5 ഇന്ന് ഇറങ്ങുന്നു.

മോസില്ലയുടെ പുതിയ തീക്കുറുക്കന്‍ 3.5 (ഫയര്‍ഫോക്സ്‌ 3.5) ബീറ്റ വേഴ്ഷനില്‍ നിന്നും തെറ്റുകുറ്റങ്ങളെല്ലാം പരിഹരിച്ച്‌ ഔദ്യോഗികമായി ഇന്ന് വൈകീട്ടോടെ(30.5.09) പുറത്തിറങ്ങുന്നു. ജൂണ്‍ ആദ്യവാരം പുറത്തിറങ്ങാനിരുന്ന 3.5 വെര്‍ഷനിലെ ചെറിയ ബഗ്ഗ്‌ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ്‌ പുതിയ വെര്‍ഷന്‍ ഇറക്കുന്നത്‌.



പുതിയ പതിപ്പില്‍ പല പുതിയ സംഗതികളും ഉള്‍പ്പെടുത്തി നവീകരിച്ചിട്ടുണ്ട്‌. ബ്രൗസിംഗ്‌ റിക്കോര്‍ഡ്‌ മറച്ചുവെക്കുന്ന 'പ്രൈവറ്റ്‌ ബ്രൗസിംഗ്‌' മോഡ്‌ (ഇത്‌ ഗൂഗിള്‍ ക്രോമിലും ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോറര്‍ പുതിയ വെര്‍ഷനിലും ഉണ്ട്‌), ട്രേസ്‌മങ്കി എന്ന ജാവാ സപ്പോര്‍ട്ട്‌, HTML5, പ്രത്യേക പ്ലഗ്‌-ഇന്‍ ഇല്ലാതെയുള്ള വീഡിയോ റെണ്ടറിംഗ്‌, ലൊക്കേഷന്‍ അവെയര്‍ ബ്രൗസിംഗ്‌, എന്നിവ പുതിയ ഫയര്‍ഫോക്സ്‌ 3.5-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മൊസില്ല അവകാശപ്പെടുന്നു. മെച്ചപ്പെടുത്തിയ കാര്യക്ഷമതയും നല്ല സ്പീഡും പുതിയ വെര്‍ഷന്റെ എടുത്തുപറയത്തക്ക ഗുണങ്ങളത്രേ.

ഇപ്പോള്‍ ലോകമെമ്പാടും 30 കോടി ജനങ്ങള്‍ മൊസില്ല ഫയര്‍ഫോക്സ്‌ ബ്രൗസര്‍ ഉപയോഗിക്കുന്നുണ്ട്‌. ഫയര്‍ഫോക്സ്‌ 3.5 ന്റെ റിലീസിനുശേഷം ഇത്‌ 100 കോടി കവിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഫയര്‍ഫോക്സ്‌ 3.5 ബീറ്റ വെര്‍ഷന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നവര്‍ ഇത്‌ അപ്‌ഡേറ്റ്‌ ചെയ്താല്‍ മതിയാകും.

തീക്കുറുക്കന്‍ 3.5 താഴോട്ടിറക്കാന്‍:

Tuesday, June 02, 2009

ഒന്നു ‘ബിംഗി’യാലെന്താ?

ഒന്നു ‘ബിംഗി’യാലെന്താ?

ബിംഗാനോ? അതെന്താ എന്നു ചോദിക്കുന്നവര്‍ക്ക്‌ ഉടന്‍ തന്നെ ഒന്നു ബിംഗി നോക്കാം. അതെ, മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച്‌ എഞ്ചിനു പുതിയ പേര്‍ കണ്ടെത്തിയിരിക്കയാണ്‌ - ബിംഗ്‌ (Bing). കുറെമാസത്തെ പേരു തേടലിനുശേഷം കണ്ടെത്തിയതാണു ബിംഗ്‌ എന്ന പേര്‌. കുമോ എന്നപേരിലായിരുന്നു മുന്‍പ്‌ ഇതിന്റെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്‌. ഇത്‌ ഇനി മൈക്രോസോഫ്റ്റിന്റെലൈവ്‌ സെര്‍ച്ച്‌ (Live Search) എന്ന സെര്‍ച്ച്‌ എഞ്ചിന്റെ പുതിയ അവതാരമായിരിക്കും. സെര്‍ച്ച്‌എഞ്ചിനുകളില്‍ ഭീമനായ ഗൂഗിളിനോട്‌ ചെറുതായി ഒന്നു ഏറ്റുമുട്ടാനുള്ള ഭാവത്തിലാണെന്നു തോന്നുന്നുബിംഗ്‌ എന്ന പുതിയ സെര്‍ച്ച്‌ എഞ്ചിനുമായി സോഫ്റ്റ്‌വെയര്‍ രംഗത്തെ മൈക്രോസോഫ്റ്റിന്റെപുറപ്പാട്‌. അവര്‍ ഇതിനെ ഒരു "ഡിസിഷന്‍ എഞ്ചിന്‍" എന്നാണ്‌ വിളിക്കുന്നത്‌.


എന്തൊക്കെയാണ്‌ ബിംഗിന്റെ പ്രത്യേകതകള്‍. ഏതെങ്കിലും സെര്‍ച്ച്‌ റിസല്‍ട്ട്‌ ലിങ്കിന്റെ മുകളില്‍മൗസ്‌ കൊണ്ടുവെക്കുമ്പോഴേ, വലതുവശത്തായി നെടുകെ ഒരു ലൈനും അതിന്റെ നടുക്ക്‌ ഒരു ചെറിയബട്ടനും കാണാം. മൗസ്‌ ഭാഗത്തേക്ക്‌ നീക്കുമ്പോഴേക്കും റിസല്‍ട്ടിന്റെ ഒരു രത്നചുരുക്കം ഒരുപോപ്പ്‌-അപ്പ്‌ ആയി വലതുവശത്ത്‌ കാണാവുന്നതാണ്‌. ചിത്രങ്ങള്‍ സെര്‍ച്ച്‌ ചെയ്താല്‍ കിട്ടുന്ന ഇമേജ്‌ തമ്പ്‌നെയിലില്‍ മുകളില്‍ മൗസ്‌ കൊണ്ടുവരുമ്പോള്‍ അത്‌ ഹൈലൈറ്റ്‌ ചെയ്യുകയും അതിന്റെലിങ്കുകളും മറ്റു വിവര്‍ങ്ങളും ഡിസ്പ്ലേ ചെയ്യുകയും ചെയ്യുന്നു.
എന്നാല്‍ വീഡിയോ സെര്‍ച്ച്‌ ആണ്‌ ചെയ്യുന്നതെങ്കില്‍ റിസല്‍ട്ട്‌ തമ്പ്‌നെയിലില്‍ മൗസ്‌കൊണ്ടുവരുമ്പോഴേക്കും വീഡിയോ അതേ സൈസില്‍ ശബ്ദത്തോടെ പ്ലേ ചെയ്തു തുടങ്ങും. അതില്‍ ക്ലിക്ക്‌ ചെയ്താല്‍ അത്‌ തുറന്ന് വീഡിയോ പ്ലേ ചെയ്യും.



ഇപ്പോള്‍ ബിംഗ്‌ ബീറ്റാ ടാഗോടെയാണ്‌ കാണുന്നത്‌. എന്നാല്‍ 2009 ജൂണ്‍ 3 മുതല്‍ പൂര്‍ണ്ണമായിപ്രവര്‍ത്തിച്ചു തുടങ്ങും എന്നാണ്‌ മൈക്രോസോഫ്റ്റ്‌ പറയുന്നത്‌.

ഗൂഗ്ലാം, ഗൂഗ്ലി നോക്കാം, ഗൂഗീളില്‍ തപ്പട്ടെ എന്നു പറയുന്നതുപോലെ ഇനി ഒന്നു ബിംഗി നോക്കാം. ഗൂഗിളിനൊപ്പം വരുമോ എന്നുകാണാമല്ലോ. അപ്പോള്‍ ഹാപ്പി ബിംഗിംഗ്‌!!!

Saturday, May 30, 2009

പുതിയ പ്രതീക്ഷകള്‍.

പുതിയ പ്രതീക്ഷകള്‍.

ഇത്‌ ആദ്യമായിട്ടാണ്‌ കേരളത്തില്‍നിന്നും 2 കാബിനറ്റ്‌ മന്ത്രിയും 4 സഹമന്ത്രിയുമടക്കം 6 കേന്ദ്രമന്ത്രിമാര്‍ ശ്രീ മന്മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പുതിയ കേന്ദ്രമന്ത്രിസഭയില്‍ അംഗങ്ങളാവുന്നത്.
വളരെ ആവേശത്തോടെ വിജയിപ്പിച്ചെടുത്ത എം.പി.മാരില്‍ നിന്നും കേരളജനത വളരെയേറെ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്‌. അത്‌ ഇവര്‍ ഒരു ടീം വര്‍ക്ക്‌ ആയി പ്രവര്‍ത്തിച്ച്‌, പ്രത്യേകിച്ചും കേരളത്തിന്‌ കൂടുതല്‍ ഗുണവും അടിസ്ഥാനമേഖലയിലും മറ്റും വികസനവും നേടിത്തരും എന്ന് നമുക്ക്‌ പ്രതീക്ഷിക്കാം.

കുറച്ച്‌ വര്‍ഷങ്ങളായി വികസനം മുരടിച്ച്‌ കിടക്കുന്ന സ്ഥിതിയില്‍ നിന്നും കേരളത്തിനു ഏറെ മാറ്റമുണ്ടാകട്ടെ.

ലാലുവും വേലുവും കൂടി കേരളത്തിന്റെ റെയില്‍വേ വികസനം മുരടിപ്പിച്ചുവെന്നു മാത്രമല്ല, കേരളത്തില്‍ ആസ്ഥാനമായുള്ള ഒരു റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിക്കുകയും ചെയ്തു. കേരളത്തിനും സമീപപ്രദേശങ്ങള്‍ക്കുമായി പ്രത്യേകം ഒരു റെയില്‍വേ സോണ്‍ വേണമെന്ന ആവശ്യമുള്ളപ്പോഴാണ്‌ ഈ നീതികേട്‌. വെറുതെ കുറെ പ്രതിഷേധം നടത്തി ഉറപ്പ്‌ നേടാന്‍ മാത്രമേ നമുക്ക്‌ കഴിഞ്ഞുള്ളൂ. ഉറപ്പുകളെല്ലാം പിന്നീട്‌ കാറ്റില്‍ പറത്തുകയോ പറന്നുപോവുകയോ ചെയ്തു. പാലക്കാട്ടിലെ റെയില്‍വെ കോച്ച്‌ ഫാക്ടറി, റെയില്‍വെ ലൈന്‍ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരണം, വൈദ്യുതീകരണം പൂര്‍ത്തിയാക്കല്‍, ലൈന്‍ സര്‍വ്വേ, പുതിയ പാതകള്‍, മേല്‍പ്പാലങ്ങള്‍, കൊച്ചി മെട്രോ റെയില്‍ തുടങ്ങി നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുണ്ട്‌. ശ്രീ ഇ.അഹമ്മദ്‌ റെയില്‍വെ സഹമന്ത്രി എന്ന നിലയില്‍ ഇതിനൊക്കെ മുന്‍കൈ എടുത്ത്‌ പ്രവര്‍ത്തിക്കുമെന്ന് കരുതാം.

കേരളത്തിനു അര്‍ഹതപ്പെട്ട റേഷന്‍ അരിവിഹിതം വെട്ടിക്കുറച്ചത്‌ പുനഃസ്ഥാപിച്ചു കിട്ടിയിട്ടില്ല. ആവശ്യമായ റേഷന്‍ വിഹിതം അനുവദിക്കുക, കാലാകാലങ്ങളില്‍ നെല്ലിനും മറ്റു വിളകള്‍ക്കും സമയത്തിനു താങ്ങുവില നല്‍കുക, കാര്‍ഷികവൃത്തി ചെയ്യുന്നത്‌ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ട സഹായങ്ങള്‍ എന്നിവ നമുക്ക്‌ കൃഷി,ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രിയായ പ്രൊഫ: കെ.വി.തോമസ്സില്‍ നിന്നും പ്രതീക്ഷിക്കാം.

രാജ്യത്തിന്റെ ചില ഭാഗങ്ങളിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കേരളത്തില്‍ വേരുകളുള്ളതായി കണ്ടെത്തിയ സാഹചര്യത്തിലും, തീരദേശ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത്‌, തീവ്രവാദ പ്രവര്‍ത്തനങ്ങളും മറ്റും കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ തുടച്ച്‌ മാറ്റേണ്ടതുണ്ട്‌. സംസ്ഥാന പോലീസ്‌ സേനയെ നവീകരിക്കുന്നതിനും അത്യാധുനിക ആയുധങ്ങള്‍ സ്വരൂപിക്കുന്നതിനും, കൂടുതല്‍ കേന്ദ്രസഹായം ലഭ്യമാക്കുന്നതിനും മറ്റും അഭ്യന്തര സഹമന്ത്രിയെന്ന നിലയില്‍ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്‍കൈയെടുത്ത്‌ പ്രവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കാം.

വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയിനര്‍ പദ്ധതി എപ്പോള്‍ തുടങ്ങുമെന്നോ, തുടങ്ങിയാല്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ പറ്റുമോ എന്നതിനെക്കുറിച്ച്‌ എല്ലാവര്‍ക്കും ആശങ്കയുണ്ട്‌. തിരുവന്തപുരത്തുനിന്നും അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റി വിജയിച്ചുവന്ന ശ്രീ ശശി തരൂര്‍ ഇക്കാര്യത്തില്‍ കാര്യമായി എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. പ്രതീക്ഷിച്ചതുപോലെതന്നെ, (സ്വന്തം നാട്ടുകാരനായ), ശ്രീ ശശി തരൂരിന്‌ വിദേശകാര്യ സഹമന്ത്രി സ്ഥാനം ലഭിച്ചത്‌ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര പ്രവൃത്തി പരിചയം വെച്ചുകൊണ്ട്‌ തീര്‍ച്ചയായും രാജ്യത്തിനു ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

ശ്രീ എ.കെ.ആന്റണിയും ശ്രീ വയലാര്‍ രവിയും, അവരവരുടെ പഴയ വകുപ്പുകളില്‍ തുടര്‍ന്ന് കൊണ്ട്‌ പുതിയ ഇന്നിംഗ്സ്‌ ആരംഭിക്കുന്നത്‌ നമുക്കും രാജ്യത്തിനും ഗുണകരമാകട്ടെ.


എത്രയോ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ തുടങ്ങാതിരിക്കയും, സമയത്തിനു ഫണ്ട്‌ നേടിയെടുക്കാത്തതും, തുടങ്ങിയത്‌ പാതിവഴിയില്‍ ഉപേക്ഷിക്കയും, മലയാളികള്‍ക്ക്‌ സുപരിചിതമാണ്‌.
നാടിനും നാട്ടുകാര്‍ക്കും പ്രയോജനകരമായ പുതിയ പദ്ധതികള്‍ നിര്‍ദ്ദേശിക്കുകയും, അവ അനുവദിച്ചുകിട്ടുവാന്‍ പ്രയത്നിക്കുകയും, പൂര്‍ണ്ണമായും നടപ്പിലാക്കുകയും, സമയത്തിനു യൂട്ടിലൈസഷന്‍ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിക്കുകയും ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. വികസനത്തിനെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ കേരളത്തെ അപേക്ഷിച്ച് വളരെയേറേ മുന്നോട്ട് പോയ്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇനിയെങ്കിലും സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകളില്‍ വേണ്ടപ്പെട്ടവര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ യോജിച്ച്‌ നീങ്ങിയാല്‍ തീര്‍ച്ചായും അത്‌ നമ്മുടെ നാട്ടിനും ജനങ്ങള്‍ക്കും ഗുണം ചെയ്യും. ജനങ്ങളുടെ പുതിയ പ്രതീക്ഷകള്‍ അസ്ഥാനത്താക്കരുതെന്ന പ്രതീക്ഷയോടെ, പുതിയ തുടക്കത്തിനു ആശംസകള്‍.