Thursday, September 28, 2006

നവരാത്രി ആശംസകള്‍

ഓം ഹരിശ്രീ ഗണപതായെ നമഃ

വെള്ളപ്പളുങ്കു നിറമൊത്ത വിദഗ്ദരൂപി
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തി
വെള്ളത്തിലെത്തിരകള്‍തള്ളിവരും കണക്കെ-
ന്നുള്ളത്തില്‍ വന്നു വിളയാടുക സരസ്വതീ നീ.

യാ ദേവി സര്‍വ്വഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യേ നമസ്തസ്യേ
നമസ്തസ്യേ നമോനമഃ


ദുര്‍ഗ്ഗാ പൂജ, വിദ്യാരംഭം, നവരാത്രി
ആശംസകള്‍

Wednesday, September 27, 2006

ആനയും മനുഷ്യനും തമ്മിലുള്ള പോര്‌ മുറുകുന്നു. Fight for survival ?

Fight for survival?
ആനപ്രേമികളേ.. ഇതൊന്നു വായിക്കൂ..

ആനയും മനുഷ്യനും തമ്മിലുള്ള പോര്‌ മുറുകുന്നു.
---
മനുഷ്യരും വിശന്നുവലയുന്ന ആനകളും തമ്മിലുള്ള പോര്‌ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നു. ഇതിനെ സംബന്ധിച്ച്‌ വിദഗ്ദര്‍ അടുത്തയാഴ്ച ഒരു യോഗം കൂടുവാന്‍ ആലോചിക്കുന്നു.
വന്യജീവി വകുപ്പിന്റെ കണക്കുപ്രകാരം ആസ്സാമില്‍ മാതൃം കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തില്‍ ആനകള്‍ കൊന്നത്‌ 239 പേരെയാണെങ്കില്‍, ഇതേ കലയളവില്‍ മനുഷ്യന്‍ കൊല ചെയ്ത ആനകളുടെ എണ്ണം 265 ആണത്രേ. (മനുഷ്യര്‍ തന്നെ കൂടുതല്‍ സ്കോര്‍ ചെയ്തത്‌ - നമുക്ക്‌ സന്തോഷിക്കാം.?)
വനപ്രദേശങ്ങള്‍ കുറഞ്ഞുവരുന്നതും, ആനകളുടെ സ്വതവേയുള്ള വാസപ്രദേശത്തെ മനുഷ്യര്‍ അതിക്രമിച്ച്‌ കൈയടക്കുന്നതുകാരണം, ആനകള്‍ അവയുടെ വാസസ്ഥലം വിട്ട്‌ ആഹാരം തേടി മനുഷ്യര്‍ പാര്‍ക്കുന്നിടത്തേക്ക്‌ പോകാന്‍ നിര്‍ബ്ബന്ധിതരാകുന്നു. മുഖ്യവന്യജീവിപാലകന്‍ ശ്രീ എം. സി. മാലാകാര്‍ പറയുന്നു - "മനുഷ്യനും ആനകളും തമ്മിലുള്ള യുദ്ധം വളരെ ഗുരുതരമാണ്‌"..

ഈ പോരാട്ടം കുറക്കുന്നതിനു വേണ്ടിയാണ്‌ കാസിരംഗ വന്യജീവി സങ്കേതത്തില്‍ യോഗം കൂടുന്നത്‌. ഇതില്‍ വന്യജീവി സംരക്ഷകരും, വന്യജീവിപാലകരും, ഗ്രാമമുഖ്യന്മാരും പങ്കെടുക്കുന്നുണ്ട്‌.ആനക്കൂട്ടങ്ങള്‍ അവയുടെ വാസപ്രദേശത്തുനിന്നും ആഹാരം തേടി മനുഷ്യവാസസ്ഥലങ്ങളിലേക്ക്‌ ഇറങ്ങുന്നതായിട്ടാണ്‌ കാണുന്നത്‌. ഉപഗ്രഹചിത്രങ്ങള്‍ കാണിക്കുന്നത്‌, 1996നും 2000നും ഇടയില്‍ ആസ്സാമില്‍ 280000 ഹെക്ടര്‍ ഇടതൂര്‍ന്ന വനഭൂമിയാണ്‌ ഗ്രാമവാസികള്‍ അതിക്രമിച്ച്‌ കയ്യേറിയിരിക്കുന്നത്‌.ഗ്രാമവാസികളെ സംബന്ധിച്ച്‌ ആനകള്‍ ഒരു വര്‍ദ്ധിച്ചുവരുന്ന പ്രശ്നമായതുകൊണ്ട്‌, അവയോട്‌ വളരെ കുറഞ്ഞ സഹിഷ്ണുതയാണ്‌ ജനങ്ങള്‍ കാണിക്കുന്നത്‌. മിക്കവാറും ആനകളെ വിഷം കൊടുത്താണ്‌ കൊല്ലുന്നത്‌.പണ്ടൊക്കെ പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയും ആനകളെ വിരട്ടിയോടിക്കുകമാത്രമാണ്‌ ചെയ്തിരുന്നത്‌.
കഴിഞ്ഞ കുറെ മാസങ്ങളായി, ആനക്കൂട്ടങ്ങള്‍ ആസ്സാമിന്റെ ചില ഭാഗങ്ങളില്‍ കടന്നുചെല്ലുകയും, ചോറ്‌ പുളിപ്പിച്ച്‌ ഉണ്ടാക്കുന്ന ഒരു തരം നാടന്‍ മദ്യം കഴിക്കുകയും ചെയ്തശേഷം, അവിടെയെല്ലാം നാശം വിതക്കുകയാണ്‌ ചെയ്യുന്നത്‌.

(രണ്ട്‌ ദിവസം മുമ്പ്‌ 'ദി ഹിന്ദു'വില്‍ വന്ന ഒരു വാര്‍ത്തശകലത്തിന്റെ സ്വതന്ത്രവിവര്‍ത്തനം)

Monday, September 25, 2006

Amma celebrates 53rd Birth Day on 27th Sept 2006.

Sadguru Mata Amritanandamayi celebrates her 53rd Birth Day on 27th September, 2006.
Thousands of pranamams to Amma
.

സ്നേഹാലോക സുമോഹന വദനാം
കരുണാര്‍ദ്രാനത നയനാം രമ്യാം
ശ്രിത ജനപാലന വ്യഗ്രാം സൗമ്യാം
അമൃതാനന്ദമയീം പ്രണമാമി.
ജാതിമതഭേതമന്യേ ലോകത്തുള്ള എല്ലാവരേയും മക്കളായി കണ്ട്‌ അവരുടെ ദുഃഖം അകറ്റുവാനും ലോകനന്മക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സദ്ഗുരു മാതാ അമൃതാനന്ദമയിക്ക്‌ സെപ്റ്റംബര്‍ 27, 2006ന്‌ 53ാ‍ം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ സഹസ്ര പ്രണാമങ്ങള്‍.

Thursday, September 21, 2006

ഗതി കെട്ടാല്‍ ആന.......!!!!

ഗതി കെട്ടാല്‍ ആന.......!!!!

നമ്മള്‍ മലയാളികള്‍ ഏവരും ആദരിക്കുന്ന ഗജവീരന്മാരെ എവിടെ കണ്ടാലും നാം ഒന്നു നോക്കിപോകും. നല്ല തലയെടുപ്പുണ്ട്‌. ഏത്‌ ആനയാണിത്‌. നെറ്റിപട്ടം കെട്ടി ഉത്സവത്തിനും പൂരത്തിനും അണിഞ്ഞൊരുങ്ങിവരുമ്പോള്‍ കാണാനെന്തു ചേല്‌. തലയെടുപ്പുള്ള ഗജരാജന്മാര്‍ തിടമ്പുമേറ്റി നില്‍ക്കുമ്പോള്‍ അറിയാതെ നമ്മുടെ ഉള്ളില്‍ ഭക്തിയും ആദരവും തോന്നും. മേളത്തിനൊപ്പം വലിയ ചെവി ആട്ടുമ്പോള്‍ നാം കണ്‍കുളിര്‍ക്കെ കണ്ട്‌ ആസ്വദിക്കുന്നു. നമ്മളില്‍ പലരും ആശിച്ചിട്ടുണ്ട്‌ ഒരാനവാല്‍ കിട്ടിയെങ്കില്‍, ആനവാല്‍ മോതിരം ഉണ്ടാക്കി അണിയാമെന്ന്‌. പണ്ട്‌ വലിയ ആഢ്യന്മരുടെയും ജന്മിമാരുടെയും വീടുകളില്‍ ആനക്കൊമ്പ്‌ അലങ്കരിച്ചുവെച്ചിരുക്കുന്നത്‌ ആനയുടെ പ്രാധാന്യവും തറവാടിന്റെ പ്രൗഢിയും വിളിച്ചോതുന്നതായിരുന്നു. 'ആനയുള്ള തറവാടാണ്‌', 'ആന കൊടുത്താലും ആശ കൊടുക്കാമോ', 'ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാമോ' എന്നീ വിശേഷണങ്ങള്‍ ആനയുടെ പ്രാധാന്യത്തെ എടുത്തു പറയുന്നതാണ്‌. ഗുരുവായൂര്‍ കേശവനെ നാം ഒരു ദൈവീകസ്ഥാനം തന്നെ നല്‍കി ബഹുമാനിക്കുന്നു. കേരളത്തിലെ നിരവധി പേരെടുത്ത ഗജവീരന്മാരെക്കുറിച്ച്‌ ഞാന്‍ പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. 'ഏഷ്യാഡ്‌ അപ്പു' വിനെ ആര്‍ക്ക്‌ മറക്കാന്‍ കഴിയും. ആന മുഖ്യ കഥാപാത്രമായും കഥാപാശ്ചാത്തലമായും എത്ര സിനിമകള്‍ നാം കണ്ടു. ഇപ്പോള്‍ ഇതാ ആനകള്‍ക്കു പ്രാഥാന്യം നല്‍കി 'ആനച്ചന്ത'വും ഇറങ്ങി. (ഞാന്‍ കണ്ടില്ല ട്ടോ.. അതിന്റെ സി.ഡി. ഇതുവരേയും ഇവിടെ വന്നിട്ടില്ല).


ഉത്സവത്തിനും പറയെടുപ്പിനും വരുമ്പോള്‍ നാം ആനക്ക്‌ പഴവും ശര്‍ക്കരയും നല്‍കി സന്തോഷം കൊള്ളുന്നു. ആനയെ ഒന്നു തൊട്ട്‌ നോക്കാന്‍ ആര്‍ക്കാണ്‌ ആഗ്രഹമില്ലാത്തത്‌. ആനക്ക്‌ തിന്നാനായി പാപ്പാന്‍ തെങ്ങിന്‍പട്ട ചോദിക്കുമ്പോള്‍ നാം വെട്ടിക്കോളാന്‍ അനുവദിക്കുന്നു. ആനപ്പുറത്ത്‌ ഒന്ന് കയറി ഇരിക്കാന്‍ ആര്‍ക്കും ഒരു ആഗ്രഹമില്ലേ. പലര്‍ക്കും അത്‌ സാധിക്കാറില്ലെന്നു മാത്രം. (പണ്ട്‌ എനിക്ക്‌ ഒരു പ്രാവശ്യം രണ്ട്‌-മൂന്ന്‌ മണിക്കൂറോളം ആനപ്പുറത്ത്‌ ഇരിക്കാനുള്ള ഭാഗ്യം കിട്ടിയിരുന്നു. ആ കഥ പിന്നൊരിക്കല്‍ പറയാം).

നമ്മുടെ സമൂഹത്തില്‍ ഇത്രയൊക്കെ പ്രഥാന്യമുള്ള ഗജവീരന്മാര്‍ക്ക്‌ എന്തെങ്കിലും ഗുരുതരമായ അസുഖമോ അപകടമോ വന്നാല്‍ അത്‌ ഒരു വാര്‍ത്താപ്രഥാന്യമുള്ള വിഷയമാകുന്നു. ഈയിടെ തിരുവനന്തപുരം ജില്ലയില്‍ കാടിളക്കുകയും കൃഷിനാശം വരുത്തുകയും മനുഷ്യജീവന്‌ ഭീഷണിയാവുകയും ചെയ്ത 'കൊലകൊല്ലി' എന്ന ഒറ്റയാനെ തളക്കാന്‍ സര്‍ക്കാര്‍ എത്ര ലക്ഷങ്ങളാണ്‌ ചിലവഴിച്ചത്‌. അവസാനം മയക്കുവെടിവെച്ച്‌ മറ്റ്‌ ആനകളുടെ സഹായതോടെ തളച്ച്‌ കൂട്ടിലാക്കിയപ്പോഴോ ആനയെ ഒരു നോക്കു കാണാന്‍ വമ്പിച്ച ജനത്തിരക്ക്‌. ആനയെ 'വകവരുത്താന്‍' അനുകൂലിച്ചവര്‍ക്ക്‌ പോലും 'കൊലകൊല്ലി'യോട്‌ അനുകമ്പ. ഒരുനാള്‍ പെട്ടെന്ന്‌ 'കൊലകൊല്ലി' സര്‍ക്കാര്‍ സംരക്ഷണയില്‍ 'ചരിഞ്ഞ'പ്പോഴോ പലരും ഒരു തുള്ളി കണ്ണീര്‍ പൊഴിച്ചു. അത്രയുണ്ട്‌ നമ്മുടെ ആനസ്നേഹം.

പക്ഷേ ഇതൊക്കെയാണെങ്കിലും ആനയെകൊണ്ട്‌ ഉത്സവത്തിനും ശീവേലിക്കും എഴുന്നെള്ളിക്കുക മാത്രമാണോ നാം ചെയ്യുന്നത്‌?. 'ഓഫ്‌ സീസണില്‍' വരവ്‌ കുറയുമ്പോഴും തീറ്റിപ്പോറ്റേണ്ടെ. കാട്ടില്‍ തടി പിടിക്കാന്‍ ആനയെ ഉപയോഗിക്കുന്നു. ഉല്‍ഘാടനകര്‍മ്മത്തിനും, സ്വീകരണവേളകളിലും, നഗരങ്ങളില്‍ പരസ്യപ്രചാരണത്തിനും നാം ആനയെ പ്രയോജനപ്പെടുത്തുന്നു. സര്‍ക്കസ്സുകളില്‍ ആന ഒരു പ്രഥാന ഐറ്റമാണെങ്കിലും ഇപ്പോള്‍ സര്‍ക്കസ്സ്‌ കൂടാരങ്ങള്‍ കാണുന്നതുതന്നെ വിരളമായിട്ടാണ്‌. കാട്ടിലെ മരം വെട്ട്‌ കുറഞ്ഞതുകൊണ്ടും മൃഗങ്ങളെ പീഢിപ്പിക്കുന്നത്‌ കുറ്റകരമായതുകൊണ്ടും തടിപിടുത്തം, സര്‍ക്കസ്സ്‌ തുടങ്ങി പല മേഖലകളിലും ആനകള്‍ക്ക്‌ ജോലിയില്ലാതായി. പണ്ട്‌ ബസ്സ്‌ ട്രക്ക്‌ തുടങ്ങിയ വാഹനങ്ങള്‍ റോഡില്‍നിന്നും താഴ്ചയുള്ള സ്ഥലത്തേക്ക്‌ മറിഞ്ഞാല്‍ വലിച്ചെടുക്കാന്‍ ആനയുടെ സഹായം അത്യാവശ്യമായിരുന്നു. ഇന്നിപ്പോള്‍ ഇതിനായ്‌ റിക്കവറി വണ്ടികള്‍ എവിടെയും ലഭിക്കാമെന്നായിട്ടുണ്ട്‌. ചുരുക്കത്തില്‍ ആനകളുടെ സേവനം ടൂറിസം മേഖലയിലും ഉത്സവങ്ങള്‍ക്കും ശീവേലിക്കുമായി കുറഞ്ഞു.

ഉത്സവങ്ങള്‍ക്ക്‌ കൂടുതലായി ആനകളുടെ സേവനം ഉപയോഗപ്പെടുത്താത്ത മറ്റ്‌ സംസ്ഥാനങ്ങളില്‍ ആനകളെ കൊണ്ട്‌ എന്ത്‌ ചെയ്യും? നിങ്ങള്‍ ഒന്ന് ആലോചിച്ച്‌ നോക്കിയിട്ടുണ്ടോ. ആന സ്വന്തമായുള്ളവര്‍ക്ക്‌ അതിനെ തീറ്റിപോറ്റണമല്ലോ. പപ്പാനും മറ്റുമുള്ള ശമ്പളവും ചിലവും വേറെ. അപ്പോള്‍ പിന്നെ ഈ ഗജവീരന്മാരെകൊണ്ട്‌ എന്ത്‌ ജോലിയെടുപ്പിക്കാം. ആനക്ക്‌ വിലയുണ്ടെങ്കിലും മെയിന്റനന്‍സിനുള്ള പണം കണ്ടെത്തണമല്ലോ. എന്നാല്‍ പിന്നെ കൃഷിസ്ഥലത്ത്‌ ആനയെവെച്ച്‌ പണിയെടുപ്പിച്ചാലോ? ങേ.. ആനയെക്കൊണ്ട്‌ കൃഷിസ്ഥലത്‌ എന്ത്‌ ജോലി ചെയ്യിക്കനാണ്‌? നിലം ഉഴുതുമറിക്കാന്‍!! ഛേ.. ആനയെക്കൊണ്ട്‌ നിലം ഉഴുതാനോ. എന്ത്‌ വിഡ്ഡിത്തമാണ്‌ പറയുന്നത്‌. സാക്ഷാല്‍ ഇന്ദ്രദേവന്റെ വാഹനം. ആനയെ സാക്ഷാല്‍ ഗണപതിയായി നാം ദര്‍ശിക്കുന്നു. വണങ്ങുന്നു. കരയിലെ ഏറ്റവും വലിയ ജീവി. കാട്‌ കുലുക്കി ഭരിക്കുന്നവന്‍. കാട്ടില്‍ വഴിയില്‍കാണുന്നതെന്തും ചവിട്ടിമെതിച്ച്‌ മസ്തകം ഉയര്‍ത്തിപ്പിടിച്ച്‌ ചിന്നം വിളിച്ച്‌ കാടിനെ വിറപ്പിക്കുന്ന ഗജവീരന്‍ കണ്ടത്തില്‍ നിലം ഉഴുതുകയോ? വെറും ഒരു പോത്തിനേപ്പോലേ. ആ കാര്യം നമുക്ക്‌ ചിന്തിക്കാന്‍ തന്നെ ഒരു വിഷമം. തറവാടുകളില്‍ പ്രൗഢിയോടെ നിന്നവന്‍. ഉത്സവത്തിന്‌ ജനസഹസ്രങ്ങളുടെ ഹരമായിരുന്ന V.I.P. ഇത്രയും ബഹുമാനം അര്‍ഹിക്കുന്ന ഈ ജീവിയെക്കൊണ്ട്‌ നിലം ഉഴുതുകയോ? വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ. എന്നാലിത്‌ സത്യം. താഴത്തെ ചിത്രം നോക്കൂ..


എന്താ.. വിശ്വാസം വരുന്നില്ലേ. (ആനകള്‍ ധാരളാമായുള്ള അരുണാചല്‍ പ്രദേശിലെ ഒരു കിഴക്കന്‍ ജില്ലയില്‍നിന്നുമുള്ള ഒരു ദൃശ്യം. മൂന്നുനാല്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള ഒരു ചിത്രമാണിത്‌.) ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും. ആനയോ..ജോലിയില്ലാതായാല്‍ പോത്തിനേപ്പോലെ നിലവും ഉഴുത്‌ മറിക്കും. വിശക്കുമ്പോള്‍ വയറു നിറക്കണ്ടേ.. ആശാനേ.. പട്ടിണികിടക്കനാവില്ലല്ലോ. ഐസാ ഭീ ഹോത്താ ഹൈ! യേ ഹൈ ഇന്ത്യ!

Tuesday, September 19, 2006

കേരള കലാ സാംസ്കാരിക വേദി Itanagar - ഓണാഘോഷം 2006.

എല്ലാവര്‍ക്കും ഹൃദ്യമായ ഓണാശംസകള്‍.

2006 സെപ്റ്റെംബര്‍ 9ന്‌ ഇറ്റാനഗറില്‍ കേരള കലാ സാംസ്കാരിക വേദി 12ാ‍മതു വാര്‍ഷികവും ഓണാഘോഷവും വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു.
ഓണാഘോഷ പരിപാടികളില്‍ ചില ദൃശ്യങ്ങള്‍.

വേദിയുടെ സ്വാഗതപൂക്കളം (KKSV Pookkalam)

മുഖ്യാഥിക്ക്‌ സ്വീകരണം (Reception of Chief Guest)

ഭദ്രദീപം കൊളുത്തുന്നു (Inaugurating the function by lighting the Lamp)

ഒരു തിരികൂടി.. (one more to light..)

മുഖ്യാഥിതി പ്രസംഗിക്കുന്നു (Speech by Chief Guest Mr.C.C. Singpho, Hon'ble Minister Health & Civil Supplies, Govt. of Arunachal Pradesh)

സദസ്സില്‍നിന്നും. (Audience - a view)



രംഗപൂജ. (Opening Dance)

ശാസ്ത്രീയനൃത്തം (Classical Dance)

തിരുവാതിരക്കളി (Thiruvaathira)

ഭരതനാട്ട്യം (Bharathanaatyam duo)


കേരളീയം. (Keraleeyam)

അവസാനമിനുക്കുപണി. (Last minute touch-up)

തെയ്യം. (Theyyam)


കഥകളി. (Kathakali)

നാടന്‍പാട്ട്‌.(Folk songs)


KKSV Stage.
തിരുവാതിര.(Thiruvaathira)
നിറഞ്ഞ സദസ്സ്‌.(Housefull audience)


Here are some more photos of KKSV Onam Cultural programmes
ഓണം കലാപരിപാടികളുടെ കുറച്ച്‌ ചിത്രങ്ങള്‍ കൂടി..
ഓമനപ്പുഴ (Omanapuzha kadappurath)
ഓമനപ്പുഴ2 (Omanappuzha kadappurath2)
സിനിമാറ്റിക്‌ ഡാന്‍സ്‌ (Cinematic Dance)
നാടന്‍പാട്ട്‌ (Folk Songs)
സംഘനൃത്തം (Group Dance)
സംഘനൃത്തം2 (Group Dance2)

പുലിക്കളി.(Tiger and Hunter)

കാവടിയാട്ടം (Kavadi Dance)



Please post your comments and suggestions by clicking Comments below:

Sunday, September 17, 2006

കുസൃതി ചോദ്യങ്ങള്‍. Do you know? - Funny Questions.

കുസൃതി ചോദ്യങ്ങള്‍. (Funny Questions)

നിങ്ങള്‍ക്ക്‌ അറിയാമോ.. അറിയുമെങ്കില്‍ ഉത്തരം comments-ല്‍ പോസ്റ്റ്‌ ചെയ്യുക.

(Do you know the funny answers? If you know the answers,click the"Comments" and type it in the box number-wise. This contest is for children. Ofcoures, "big childrens" can also participate. )


1. ഒറ്റക്ക്‌ കോറസ്സ്‌ പാടാന്‍ ആര്‍ക്ക്‌ സാധിക്കും?

2. ഒരാനക്ക്‌ പഴം വെച്ച്‌ കൊടുത്തു, പക്ഷേ ആന പഴം കഴിച്ചില്ല. എന്താണ്‌ കാരണം?

3. വെച്ചടി വെച്ചടി കയറ്റം കിട്ടുന്ന ജോലി?

4. വലിക്കുന്തോറും നീളം കുറയുന്നതെന്ത്‌?

5. മഴ പെയ്യുന്നതെങ്ങിനെ?

6. പേനയില്‍ ഒഴിക്കാന്‍ പറ്റാത്ത മഷി?

7. ഒരു clock-ല്‍ 13 അടിച്ചാല്‍ എത്ര സമയമായി?

8. പാട്ട്‌ പാടി dance ചെയ്യുന്ന ഒരു ജീവിയുടെ പേര്‌?

9. കാര്‍മേഘം-ത്തിന്റെ opposite എന്താണ്‌?

10. കയ്യിലിടാന്‍ പറ്റാത്ത വള?


O.K. Guys.. ready?


Saturday, September 02, 2006

ഓണാശംസകള്‍



ഓണസദ്യ








ഓണപൂക്കളം







പാലക്കാടന്‍ വയലേലകള്‍

Friday, September 01, 2006

മഴയില്‍ കുതിര്‍ന്ന രാത്രി.

മഴയില്‍ കുതിര്‍ന്ന രാത്രി.

അങ്ങിനെ ഈ വര്‍ഷത്തെ ഇറ്റാനഗറിലെ ഓണാഘോഷവും കഴിഞ്ഞു. കേരളത്തില്‍ ഓണഘോഷം ചുരുങ്ങിയെങ്കിലും, ഗള്‍ഫ്‌ രാജ്യങ്ങളിലും അമേരിക്ക കാനഡ ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇപ്പോഴും ഓണഘോഷ പരിപാടികള്‍ അടിച്ചുപൊളിക്കുകയാണ്‌. അതങ്ങനെ കുറച്ചുനാളു കൂടി തുടരട്ടെ. ഇവിടെയും ആഘോഷപരിപാടികള്‍ അടിപൊളി ആയിരുന്നുവെങ്കിലും നാടന്‍ കലാപരിപാടിയായ അവസാന ഇനം 'അടിച്ചുപൊളി' ഇക്കുറി നടക്കാത്തതില്‍ എല്ലാവരും ആശ്വസിച്ചു. സംഘാടകരുടെ മിടുക്കോ, അതോ പരിപാടികള്‍ മുഴുവനും കഴിഞ്ഞിട്ടും കാണികള്‍ക്ക്‌ അപ്രതീക്ഷിതമായി വന്ന കനത്ത മഴ കാരണം പോകാന്‍ പറ്റാതിരുന്നതോ. എന്തോ..ആവോ. എന്തുതന്നെ ആയാലും ഈ വര്‍ഷത്തെ ഓണാഘോഷത്തിന്‌ പരിപാടികള്‍ മുഴുവന്‍ കഴിയുന്നതുവരെയും ഹാള്‍ ഹൗസ്‌ഫുള്‍ ആയിരുന്നു. (Thanks to heavy raining- എന്ന്‌ Cultural സെക്രട്ടറി ചിന്തിച്ചു കാണും)

തലേദിവസം ചെറുതായി മഴ ഉണ്ടായിരുന്നുവെങ്കിലും, 9ാ‍ം തിയതി രാവിലേ മുതല്‍ നല്ല തെളിഞ്ഞ കാലാവസ്ത ആയിരുന്നു. എല്ലാവരും സന്തോഷിച്ചു.

പരിപാടിക്ക്‌ കൃത്യ സമയത്തിനു മുഖ്യ അതിഥിയെ ഹാളില്‍ എത്തിക്കുക എന്ന 'ഭാരിച്ച' ജോലിയായിരുന്നു സംഘാടകര്‍ എന്റെ തലയില്‍ 'കെട്ടി വെച്ചത്‌' അന്ന്‌ രണ്ടാം ശനിയാഴ്ച ആയിട്ടും ഓഫീസ്‌ വാഹനം പെട്ടെന്നൊരു അസ്സ്യന്‍മന്റ്‌ കാരണം വരാതിരുന്നപ്പോള്‍, പിന്നെ നമ്മുടെ ടൂ-വീലര്‍ തന്നെ ശരണം. വേഗം പോകാനുള്ളതുകൊണ്ടു, കുടുംബത്തിനെ പിന്നെ കളക്ട്‌ ചെയ്യാം എന്നു കരുതി പെട്ടെന്നു വിട്ടു. ഹാളില്‍ എത്തിയപ്പോല്‍ എല്ലാ വാഹനങ്ങളും തിരക്കില്‍. തിരക്കുപിടിച്ച്‌ shuttle service നടത്തുകയാണ്‌. അങ്ങിനെ ഒരു സംഘാടകന്റെ തല്‍ക്കാലം കടമെടുത്ത വണ്ടിയില്‍ മുഖ്യ അതിഥിയായ ബഹുഃ മന്ത്രിയുടെ ബംഗ്ലാവില്‍ ചെന്നു കണ്ടു. 'എഴുന്നെള്ളിക്കാന്‍' ആള്‍ വന്നപ്പോള്‍ അദ്ദേഹത്തിനു സന്തോഷമായി. സാദാരണ അങ്ങിനെ പോകുന്നതു കുറവാണ്‌. ഇത്‌ ഒഫീഷ്യല്‍ പരിപാടിയൊന്നുമല്ലല്ലോ. അങ്ങിനെ കൃത്യസമയത്തിനു ബഹുഃ മന്തിയെ പരിപാടി നടക്കുന്ന സ്തലത്ത്‌ എത്തിച്ചപ്പൊള്‍ എനിക്ക്‌ ആശ്വാസമായി. ഉല്‍ഘാടനവും പ്രസംഗവും കഴിഞ്ഞ്‌ ഏതാനും കലാപരിപാടികളും കണ്ട്‌` ബഹുഃ മന്ത്രിയും S.P.-യും യാത്രയായി. Bye പറഞ്ഞതോടെ ഞാനും ഫ്രീയായി.

സ്റ്റേജില്‍ കലാപരിപാടികള്‍ പൊടിപൊടിക്കുകയാണ്‌. പുറത്തു മഴ പെയ്യാന്‍ തുടങ്ങിയിരിക്കുന്നു. മഴ കുറയുന്നില്ല, മറിച്ച്‌ കൂടുകയാണ്‌. പരിപാടി പകുതി കണ്ട്‌ പോകാമെന്നു കരുതിയവര്‍ വെട്ടിലായി. അങ്ങിനെ എല്ലാവരും മഴ തോരട്ടെ എന്നു കരുതി ഹാളിനകത്തു ഇരിപ്പായി. എല്ലാ പരിപാടിയും കഴിഞ്ഞു. മഴ തകര്‍ത്ത്‌ പെയ്യുന്നു. വരുമ്പോള്‍ നല്ല കാലാവസ്ത ആയിരുന്നല്ലോ. ആരും കുട പോലും എടുത്തിട്ടില്ല. ഇത്‌ന്തരു മഴ.. നാശം.. സ്ത്രീജനങ്ങള്‍ പിറുപിറുത്തു. കേരളാ സാരിയും പട്ട്‌ സാരിയുമെല്ലാം നനയുമല്ലോ. ചെന്നിട്ട്‌ വേണം കൊച്ചുങ്ങള്‍ക്ക്‌ വല്ലതും കൊടുക്കാന്‍. സമയം പോകുന്നു. രാത്രി പത്തര കഴിഞ്ഞു. മഴയുടെ ശക്തി കൂടുന്നു. എന്തരോ വരട്ട്‌, ചിലരൊക്കെ മഴ നനഞ്ഞ്‌ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന വാഹനങ്ങളിലേക്ക്‌ വലിഞ്ഞ്‌ കയറി.

ഇതിനിടക്കു നീര്‍ജൂലിക്ക്‌ പോകേണ്ട ഒരു ബസ്സില്‍ എല്ലാവരും കയറിയിട്ടും വണ്ടി വിടുന്നില്ല. ഒരു കുട്ടി മിസ്സിംഗ്‌. പുറകേ മറ്റ്‌ വാഹനങ്ങളുടെ ഹോണടി. ട്രാഫിക്‌ ജാം. അവസാനം ഒരു സെര്‍ച്ച്‌ നടത്തി കുട്ടിയെ ഉടന്‍ കണ്ടെത്തി. ബസ്സ്‌ വിടുന്നു, ട്രാഫിക്‌ ജാം മാറുന്നു. അല്ല ഞമ്മക്കും പോണ്ടേ. ഇന്‍സ്റ്റന്റ്‌ ക്വിസ്സിന്‌ കിട്ടിയ സമ്മാനപ്പൊതിയുമായി റ്റൂ-വീലറിനടുത്ത്‌ എത്തിയപ്പോഴെ നല്ലവണ്ണം നനഞ്ഞു. ഹെല്‍മറ്റില്‍ ഒരു ലിറ്റര്‍ മഴവെള്ളം തങ്ങിയിരിക്കുന്നു. ഭാഗ്യം,റെയിന്‍കോട്ട്‌ കരുതിയിരുന്നു. ഒരുവിധത്തില്‍ ഞാന്‍ എന്നെ റെയിന്‍കോട്ടിനകത്താക്കി. ഹെല്‍മറ്റ്‌ ഉപയോഗശൂന്യമായികഴിഞ്ഞിരുന്നു. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത്‌ ഞാന്‍ കത്തിച്ച്‌വിട്ടു. ചരല്‍ പാരി എറിയുന്നപോലെ മുഖത്ത്‌ കനത്ത മഴവെള്ളത്തുള്ളികള്‍ പതിച്ചുകൊണ്ടിരുന്നു...പിന്നെ എന്ത്‌ സംഭവിച്ചു... (തുടരും.. കാത്തിരിക്കുക)
krish9 (19.9.06)